മലപ്പുറം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ തീവ്രവാദി പരാമർശത്തിൽ പ്രതികരണവുമായി കെ.എം. ഷാജി. തന്നെ തീവ്രവാദിയെന്ന് വെള്ളാപ്പള്ളി നടേശന് വിളിച്ചത് മാനസിക രോഗം ഉള്ളതിനാലാകും. വെള്ളാപ്പള്ളിയുടെ ബന്ധുക്കൾ ചികിൽസ ലഭ്യമാക്കണമെന്നും ഷാജി പ്രതികരിച്ചു.
വെള്ളാപ്പള്ളിയുടെ ജനവിരുദ്ധമായ പ്രസ്താവന തള്ളിയാണ് ജനങ്ങൾ 102 സീറ്റുകൾ യുഡിഎഫിന് നൽകിയത്. യുഡിഎഫിനും സ്ഥാനാര്‍ഥികള്‍ക്കുമെതിരെ എന്തെല്ലാം തെറ്റായ പ്രചരണങ്ങള്‍ നടന്നു. എന്നിട്ടും ജനങ്ങള്‍ തങ്ങളെ എല്ലാ അര്‍ഥത്തിലും സ്വീകരിക്കുകയാണ് ചെയ്തത്.
സമൂഹത്തിന് വേണ്ടി വെള്ളാപ്പള്ളി എന്താണ് ചെയ്തിട്ടുള്ളതെന്ന് ഷാജി ചോദിച്ചു. ഇത്രയൊക്കെ പറഞ്ഞതിന് ജനങ്ങള്‍ മറുപടി കൊടുത്തിട്ടും അധിക്ഷേപം തുടരുന്നുവെങ്കില്‍ ആ രോഗത്തിന് ചികിത്സ എന്തുവേണമെന്ന് ജനങ്ങള്‍ തീരുമാനിച്ചുകൊള്ളുമെന്നും ഷാജി കൂട്ടിച്ചേർത്തു.